Thursday, December 28, 2017

താക്കോൽ

# നിങ്ങളാണ് ചോര കുടിക്കുന്ന നിങ്ങളുടെ ദൈവത്തിന് കോഴിയുടെ തലയറുത്ത് ബലിച്ചോര കൊടുക്കുന്നത്.
# നിങ്ങളാണ് നിങ്ങളുടെ ദൈവത്തിന്റെ പ്രീതി കിട്ടാൻ കവിളും നാവുമെല്ലാം കോർത്ത് ശൂലങ്ങൾ കയറ്റുന്നത്.
# നിങ്ങളാണ് നിങ്ങളുടെ ദൈവത്തിന്റെ പ്രീതി കിട്ടാൻ മരക്കുരിശ് ചുമന്ന് മലമുകളിലേക്ക് കയറുന്നത്.
# നിങ്ങളാണ് കാട്ടുമൃഗത്തെ ചങ്ങലയിൽ തളച്ച് അതിനു മുമ്പിൽ പേക്കൂത്ത് നടത്തുന്നത്. അതിനു മദമിളകിയാൽ നിങ്ങളിൽ പലരേയുംതന്നെ അതിന്റെ കൊമ്പിലേക്കും തുമ്പിയിലേക്കും എറിഞ്ഞു കൊടുക്കുന്നത്.
# നിങ്ങളാണ് മണ്ണിലുരുണ്ടും മുട്ടുകുത്തിയും നെറ്റി തറയിൽ മുട്ടിച്ചും നിങ്ങളുടെ ദൈവത്തോട് പ്രാർത്ഥന നടത്തുന്നത്.
# നിങ്ങളാണ് എല്ലാം ദൈവത്തിന്റേത് എന്ന് നിങ്ങൾ തന്നെ പറയുന്ന ദൈവത്തിന് നോട്ടുകെട്ടുകളും സ്വർണ്ണവും പാട്ടും കൊട്ടും വഴിപാടും നേർച്ചയും നിങ്ങളുടെ ഭാരത്തിൽ പഴവും പഞ്ചസാരയും ഇളനീരുമെല്ലാം അളന്നു കൊടുക്കുന്നത്.
# നിങ്ങളാണ് തുണിയുടുത്തും തുണിയുടുക്കാതെയും ചുംബിച്ചും ആലിംഗനം ചെയ്തും എച്ചിലിൽ ഉരുളാൻ ആവശ്യപ്പെട്ടും വായുവിൽ നിന്നും സ്വർണ്ണമെടുത്തും ഉച്ചഭാഷിണികളിലൂടെ അലറി വിളിച്ച് രോഗം ഭേദമാക്കുകയുമെല്ലാം ചെയ്യുന്നവരെ ദർശിക്കാൻ വരി നിൽക്കുന്നത്.
# നിങ്ങളാണ് നിങ്ങളുടെ വിശ്വാസമൊഴിച്ച് മറ്റെല്ലാം വിഡ്ഡിത്തമാണെന്ന് രഹസ്യമായും പരസ്യമായും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
# പക്ഷേ ഇതേ നിങ്ങൾക്ക് എന്നെ കാണുമ്പോൾ ചിരി പൊട്ടുന്നു.
.
.
.
.
.
.
.
.
.
# ഇനി പറയൂ,
# ആർക്കാണ് ഭ്രാന്ത്.. ...?
# നിങ്ങൾക്കോ,
# അതോ,
.
.
.

# വ്തെറുമൊരു നേരമ്പോക്കിന് താക്കോൽ
കോർത്ത രുദ്രാക്ഷമാല ആഭരണമാക്കിയ
എനിക്കോ ?

No comments:

Post a Comment